മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവിന്‍റെ മറവില്‍ തെറ്റിദ്ധാരണ പരത്തുന്നു

കട്ടച്ചിറ സെ. മേരീസ് പള്ളിയില്‍ ശവസംസ്ക്കാരം സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കത്തില്‍, മൃതദേഹം അടക്കുവാന്‍ മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവുലഭിച്ചു എന്ന് വ്യാജ പ്രചരണം നടത്തുകയാണ് പാത്രിയര്‍ക്കീസ് വിഭാഗം. മനുഷ്യാവകാശ കമ്മീഷനെ തെറ്റിദ്ധരിപ്പിച്ച് അവകാശമില്ലാത്ത വൈദികന്‍ സെമിത്തേരിയില്‍ പ്രവേശിച്ച് സ്വന്ത ഇഷ്ടപ്രകാരം സംസ്ക്കാരം നടത്തുവാന്‍ ഉത്തരവിനായി അവര്‍ ശ്രമിച്ചു എങ്കിലും, നിലവിലുള്ള കോടതിവിധിക്കനുസൃതമായി മാത്രം കര്‍മ്മങ്ങള്‍ നടത്തുവാനാണ് കമ്മീഷന്‍, ആര്‍. ഡി. ഓ. യ്ക്ക് ഉത്തരവ് നല്‍കിയിരിക്കുന്നത്. അതിനാല്‍ നിലവിലുള്ള സുപ്രീം കോടതിവിധി മറികടക്കുവാന്‍ ഈ ഉത്തരവുകൊണ്ട് സാധിക്കയില്ല. സെമിത്തേരിയില്‍ പ്രവേശിക്കുവാന്‍ അവകാശവും അധികാരവുമുള്ള വികാരി അതു നടത്തുവാന്‍ തയ്യാറാണെന്ന് പലവട്ടം അറിയിച്ചിട്ടും സമ്മതിക്കാതെ വിലപേശുകയാണ് പാത്രിയര്‍ക്കീസ് വിഭാഗം. ഓര്‍ത്തഡോക്സ് സഭ മരിച്ചയാളിന്‍റെ ശവസംസ്ക്കാരം പോലും തടയുകയാണെന്ന് പൊതുസമൂഹത്തെ തെറ്റിധരിപ്പിക്കുന്നതിനുള്ള ഈ ശ്രമത്തിനെതിരെ സഭ പ്രതിഷേധിക്കുന്നു.

Image may contain: text

Image may contain: text

Related posts